കൂത്താട്ടുകുളം ചന്തയിൽ വന്നു പിരിഞ്ഞവർ/ എം.കെ.ഹരികുമാർ

 മഞ്ചിറയിൽ നിന്നു വന്ന കർഷകരുടെ കൈയിൽ പാവയ്ക്കയുടെയും പടവലങ്ങയുടെയും പയറിൻ്റെയും വലിയ  കെട്ടുകളുണ്ടായിരുന്നു. ചോരക്കുഴി പാലത്തിനു കിഴക്കുവശത്തു നിന്നു വന്നവർക്ക് വിൽക്കാൻ ചേമ്പും വാഴക്കുലകളുമുണ്ടായിരുന്നു പുറ്റാനി മലയിൽ നിന്നു കാളിയും കാളനും വന്നത് മുറ്റമടിക്കാനുള്ള ചൂലുകളുമായാണ്. പുതുവേലിയിലെ കർഷകരുടെ പോത്തുകൾ ഗ്രാമത്തോടിനു…

Continue Readingകൂത്താട്ടുകുളം ചന്തയിൽ വന്നു പിരിഞ്ഞവർ/ എം.കെ.ഹരികുമാർ

വാക്കുകള്‍

എം. കെ. ഹരികുമാർഗാനവീഥിയിലെന്നുംഎന്നതിനു പകരംഗാനമില്ലാത്തവീഥിയില്ലാത്ത പാട്ടുകാരനെന്ന്എഴുതിനോക്കി.ഗാനത്തിനു വീഥിയോട്‌ഇനി ചേരാന്‍ താല്‍പര്യമില്ല.വീഥിയാണെങ്കില്‍ എല്ലാറ്റിനെയുംഉപേക്ഷിച്ച മട്ടാണ്‌.നിത്യ ഹരിതമെന്ന്എഴുതിയെങ്കിലും വെട്ടി.നിത്യതയ്‌ക്ക്‌ഒരു ഹരിതമില്ലിപ്പോള്‍.ഹരിതമാകട്ടെ നിത്യതയിലൊന്നുംവിശ്വസിക്കുന്നുമില്ല.മുലപ്പാലെന്ന് പ്രയോഗിച്ചതുംതിരുത്തേണ്ടിവന്നു.മുലയില്‍ പാലില്ലത്രേ .പാലിന്‌ മുലയും വേണ്ട.ഈശ്വരാരാധനയും പാളി.ഈശരന്‌ ഒരുത്തന്റെയുംആരാധന വേണ്ട.ആരാധനയ്‌ക്കാകട്ടെഈശ്വരന്‍ വേണ്ട.പണമോ പൊങ്ങച്ചമോ മതി.വാക്കുകളുടെ ഏകാന്തതയാണ്‌ഇന്നത്തെ ഏറ്റവുംവലിയ സമസ്യ.വാക്കുകള്‍ അവയുടെസ്വയം പര്യാപ്തത…

Continue Readingവാക്കുകള്‍